Activate your premium subscription today.
ചരമവാർത്തകൾ കാണുന്നതിന് ചുവടെയുള്ള ഏതെങ്കിലും ജില്ല തിരഞ്ഞെടുക്കുക
വെള്ളറട∙ കനത്തമഴയിൽ ആറംഗ കുടുംബത്തിന്റെ കിടപ്പാടം പൂർണമായും തകർന്നു. മലയിൻകാവ് പുനംകുടിക്കോണം സ്വദേശി ലേഖയുടെ വീടാണ് തകർന്നത്. ഏഴു മാസം മുൻപ് പെയ്ത മഴയിൽ വീട് കുറച്ചു തകർന്നിരുന്നു. വെള്ളിയാഴ്ച രാവിലെ 8.30 പൂർണമായും നിലംപൊത്തി. കുറച്ചു ഭിത്തികൾ മാത്രമാണ് ശേഷിക്കുന്നത്. മറ്റൊരു മാർഗവുമില്ലാത്തതിനാൽ ഈ തകർന്ന കെട്ടിടത്തിൽ തന്നെ ഇവർ ഇരുന്നുറങ്ങി കഴിയുകയാണ്. ലേഖ, മകൻ, സഹോദരി, അപകടത്തെത്തുടർന്ന് ആരോഗ്യം നഷ്ടപ്പെട്ട സഹോദരീ ഭർത്താവ്, ഇവരുടെ 2 മക്കൾ എന്നിവരാണ് താമസ സൗകര്യമില്ലാതെ വലയുന്നത്. കുന്നത്തുകാൽ പഞ്ചായത്തിലെ കുടയാൽ വാർഡിലാണ് ഇവരുടെ വീട്.
പുത്തൂർ ∙ നിർമാണം പൂർത്തിയായി കഷ്ടിച്ച് ഒരു വർഷം മാത്രം പിന്നിട്ട ഒപി ബ്ലോക്ക് ‘ജലദോഷം’ ബാധിച്ചതിനെത്തുടർന്ന് അടച്ചു. കുളക്കട ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ഒപി ബ്ലോക്കാണ് കടുത്ത ചോർച്ചയെ തുടർന്ന് അടയ്ക്കേണ്ടി വന്നത്.ദേശീയ ആരോഗ്യ മിഷൻ ഫണ്ട് ആയ 34 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച പുതിയ
തിരുവല്ല ∙ റോഡും പാലവും വെള്ളത്തിൽ മുങ്ങിയതോടെ പെരിങ്ങര വേങ്ങലിൽ മരിച്ച വയോധികന്റെ മൃതദേഹം വീട്ടിലെത്തിച്ചത് നാട്ടുകാർ ചുമലിലേറ്റി. പെരിങ്ങര പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന വേങ്ങൽ ചാലക്കുഴി ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസി(80)ന്റെ മൃതദേഹമാണു വേങ്ങൽ പാരൂർ കണ്ണാട് പാടശേഖരത്തിന് മധ്യത്തിലെ
ആലപ്പുഴ∙ നഗരത്തിൽ വിവിധയിടങ്ങളിലുണ്ടായ വെള്ളക്കെട്ടുകൾക്കു കാരണമായ താൽക്കാലിക ബണ്ടുകൾ പൊളിച്ചു നീക്കി. വനിതാ പൊലീസ് സ്റ്റേഷന് പിന്നിലെയും പടിഞ്ഞാറെ തോട്ടത്തോടിലെയും പൂന്തോപ്പിലെയും താൽക്കാലിക ബണ്ടുകളാണു നഗരസഭ പൊതുമരാമത്ത്– ആരോഗ്യ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റിയത്.യാഫി പള്ളി, കുന്നുപുറം
കോട്ടയം ∙ കാൽനൂറ്റാണ്ടായി ഉപയോഗിക്കുന്നത് ഒരേ മൊബൈൽ ഫോൺ. പാമ്പാടി ന്യൂസംഘം ഹോട്ടൽ ഉടമ പി.ടി.സന്തോഷാണ് ആദ്യം വാങ്ങിയ ഫോൺ ഇന്നും അപൂർവ നിധിയായി കൂടെ കൂട്ടിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന സന്തോഷ് 1999ൽ തിരികെ നാട്ടിലെത്തിയപ്പോഴാണ് 4500 രൂപ നൽകി നോക്കിയ ഫോൺ വാങ്ങിയത്. മൊബൈൽ ഫോണിൽ ക്യാമറയുമുണ്ട്. അക്കാലത്ത്
മൂലമറ്റം∙ വെള്ളക്കെട്ടിൽ നിന്നു ശാപമോക്ഷമാകാതെ മണപ്പാടി പാലം. 25 വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് ‘അപകടാവസ്ഥയിൽ’ എന്നു ബോർഡ് സ്ഥാപിച്ച പാലത്തിലാണ് വെള്ളക്കെട്ട്. മണപ്പാടി – ഇലപ്പള്ളി റോഡിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് പാലത്തിൽ കെട്ടിക്കിടക്കുന്നത്. മഴ പെയ്താൽ മണപ്പാടി പാലത്തിൽ വെള്ളക്കെട്ട്
പിറവം∙ കനത്ത മഴയെ തുടർന്നു പുഴയിൽ ചെളിയുടെ അളവ് വർധിച്ചത് കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തെ ബാധിച്ചേക്കുമെന്നു സംശയം. പുഴയിൽ നിന്നു ശേഖരിക്കുന്ന വെള്ളം ശുദ്ധീകരണത്തിനു ഏറെ സമയം ചെലവിടേണ്ടി വരുന്നതു മൂലമാണിത്. മലങ്കര ഡാം തുറന്നു വിടുകയും മഴ ശക്തമായതോടെ പലയിടത്തും മണ്ണിടിച്ചിൽ വ്യാപകമാവുകയും
കൊടുങ്ങല്ലൂർ ∙ ദേശീയപാതയിൽ കാന നിർമാണത്തിനു വേണ്ടി റോഡ് പൊളിച്ചതോടെ കോട്ടപ്പുറത്ത് റേഷൻ ഗോഡൗണിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ ഗോഡൗണിൽ റേഷൻ സംഭരണവും 27 റേഷൻ കടകളിലേക്കുള്ള റേഷൻ വിതരണവും സ്തംഭിച്ചു. കോട്ടപ്പുറം ടോൾ ജംക്ഷനിൽ നിന്നു ചാലക്കുളത്തേക്ക് പ്രവേശിക്കുന്ന റോഡിലാണ് കാന നിർമിക്കുന്നത്. ഇതിനായി ഇവിടെ റോഡ് പൊളിച്ചിരിക്കുകയാണ്.
കുഴൽമന്ദം ∙ വേനലവധി ചെലവഴിക്കാൻ ആറുപേരടങ്ങിയ സുഹൃദ് സംഘം കുളത്തിൽ കുളിക്കാൻ പോവുന്നത് പതിവായിരുന്നു. ഇനി ആ കൂട്ടത്തിൽ സിബിൻ(18) ഇല്ല. അഞ്ചുപേർക്കും തീരാനോവായി. ഇന്നലെ പതിവുപോലെ സിബിനും കൂട്ടുകാരായ ശ്രേയസ്, സഞ്ജയ്, സഞ്ജീവ്, പ്രിൻസ്, സുജിത് എന്നിവരും ചേർന്ന് വിളയഞ്ചാത്തനൂർ പള്ളിക്കു മുൻവശത്തെ
മഞ്ചേരി∙പയ്യനാട് കുട്ടിപ്പാറയിൽ 60 അടി താഴ്ചയുള്ള കിണറ്റിലെ വെള്ളവും 16 റിങ്ങുകളും താഴ്ന്നുപോയി. കുട്ടിപ്പാറ പഴൂക്കര വിജയന്റെ വീടിനു സമീപത്തെ കിണറ്റിലാണു വെള്ളവും റിങ്ങുകളും അപ്രത്യക്ഷമായത്. തൽസ്ഥാനത്തു മണ്ണ് നിറഞ്ഞനിലയിലാണ്. കഴിഞ്ഞ ദിവസം വീട്ടുകാർ രാവിലെ വെള്ളമെടുക്കാൻ നോക്കിയപ്പോഴാണ് വെള്ളവും
താമരശ്ശേരി∙ വിവാഹിതയായ യുവതിയെ കടത്തിക്കൊണ്ടു പോകാൻ സഹായിച്ച യുവാവ് ഇവരെ അന്വേഷിച്ചെത്തിയ സംഘത്തിലെ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചതായി പരാതി. ഗുരുതര പരുക്കേറ്റ മുക്കം അരീക്കോട് വാലില്ലാപ്പുഴ താഴെപറമ്പ് ഹാരിസിനെ(45) ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുളം ∙ തകർന്നടിഞ്ഞ് വൻകുഴികളും വെള്ളക്കെട്ടുമായ ഇരുളം–മണൽവയൽ റോഡിൽ നീന്തൽ പരിശീലനം നടത്താൻ നാട്ടുകാരുടെ തീരുമാനം. ഇവിടെ കല്ലോണിക്കുന്നിലാണ് നീന്തൽ പരിശീലിപ്പിക്കാനാവും വിധത്തിൽ വെള്ളക്കെട്ടുള്ളത്. ഇന്നലെ സമൂഹ മാധ്യമങ്ങളിലാണ് ഭരണസംവിധാനങ്ങളെ പരിഹസിച്ച് നാട്ടുകാരും ഇരുളത്തെ ഓട്ടോക്കാരും റോഡിലെ
ചെറുപുഴ∙ ചൂരപ്പടവ് കരിങ്കൽ ക്വാറിയിൽ നിന്നു പിടികൂടിയ വൻസ്ഫോടകശേഖരം നിർവീര്യമാക്കി. സ്ഫോടക വിദഗ്ധർ, അഗ്നിശമന സേന, പൊലീസ് എന്നിവരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ചയാണു സ്ഫോടകവസ്തു ശേഖരം നിർവീര്യമാക്കിയത്. ചെറുപുഴ പഞ്ചായത്തിലെ 11-ാം വാർഡിൽപെട്ട ചൂരപ്പടവ് ക്വാറിയിൽ നിന്നു പിടികൂടിയ സ്ഫോടകശേഖരമാണു 14-ാം
ബദിയടുക്ക∙രാവിലെ മുതൽ എല്ലാവരോടും പറഞ്ഞു മടുത്തു. ഇന്റർനെറ്റ് കണക്ഷൻ കഴിഞ്ഞദിവസം മുതൽ തകരാറിലാണ്. സേവനങ്ങൾ ഒന്നും നൽകാനാകുന്നില്ല. വരുന്നവരൊക്കെ വഴക്കിട്ട് ഇറങ്ങിപ്പോകുന്നു. ജീവനക്കാർ എന്തുചെയ്യാനാ.. ഒരു ബോർഡ് സ്ഥാപിച്ചു. ‘നോ ഇന്റർനെറ്റ്’. ബദിയടുക്ക റജിസ്ട്രാർ ഓഫിസിലാണ് സംഭവം. ആധാരം അപ്ലോഡ് ചെയ്യുന്നതിലാണ് തടസ്സം നേരിടുന്നത്. ഓഫിസിൽനിന്ന് നൽകുന്ന സേവനങ്ങൾ ഇന്നലെയും തടസ്സപ്പെട്ടു.